Christmas Exam


Labour India Info World

Thursday 27 June 2013

Class X Social science I Chapter-10.ജനാധിപത്യം


``ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ്‌ ജനാധിപത്യം.'' - എബ്രഹാം ലിങ്കണ്‍

``ജനാധിപത്യം എന്നാല്‍ ചര്‍ച്ചയിലൂടെയുള്ള ഭരണകൂടമെന്നാണ്‌-പക്ഷേ അധികസംസാരം ഒഴിവാക്കിയാലേ ഇതു ഫലപ്രദമാകൂ.'' - ക്ലമന്‍റ്‌ ആറ്റ്‌ലി

``വ്യക്‌തിഗതങ്ങളായ അഭിപ്രായഭിന്നതകളുടെ സമൃദ്ധമായ വൈവിധ്യത്തിന്‍െറ നടുവില്‍ കാണുന്ന പൊതുധാരണയുടെ ചെറിയൊരുള്‍ക്കാമ്പാണ്‌ ജനാധിപത്യം.''- ജെയിംസ്‌ കോണന്റ്‌



``ജനാധിപത്യത്തിന്‍െറ ലക്ഷ്യം വ്യക്‌തിയുടെ നല്ല ജീവിതമാണ്‌.''- ജവഹര്‍ലാല്‍ നെഹ്‌റു

``സമൂഹത്തിലെ എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഭരണക്രമമാണ്‌ ജനാധിപത്യം.'' - പ്രൊഫ. സീലി


നങ്ങളെ തൊഴിലിന്റെ അടിസ്ഥാനതില്‍ തരം തിരിച്ച്‌ എല്ലാ തൊഴില്‍ വിഭാഗങ്ങളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത്‌ നിയമനിര്‍മാണസഭയില്‍ പ്രാതിനിധ്യം കൊടുക്കുന്ന രീതിയാണ്‌ ഫങ്‌ഷണല്‍ റപ്രസന്റേഷന്‍
രു രാഷ്‌ട്രീയ കക്ഷിക്ക്‌ ലഭിക്കുന്ന വോട്ടിന്റെ ശതനാനത്തിന്‌ ആനുപാതികമായി നിയമസഭയിലെ സീറ്റുകള്‍ വീതം വയക്കുന്ന രീതിയാണ്‌ ആനുപാതിക പ്രാതിനിധ്യം 

Class X Social scienceII Chapter-3. വന്‍കരകള്‍

വന്‍കരകള്‍

Class X Social science Chapter-4ലോകയുദ്ധവും തുടര്‍ച്ചയും

ബ്ലാക്ക്‌ ഹാന്‍സ്‌ സീക്രട്ട്‌ സൊസൈറ്റി
ആസ്‌ട്രിയന്‍ മേധാവിത്വത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടം നടത്തിവന്ന സ്ലാവ്‌ വംശരുടെ വിപ്ലവ സംഘടനയായിരുന്നു ബ്ലാക്ക്‌ ഹാന്‍സ്‌ സീക്രട്ട്‌ സൊസൈറ്റി. 

സ്വസ്‌തിക്‌ ചിഹ്നം
ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും വംശമേല്‍ക്കോയ്‌മയുടെ തെളിവായി ഉപയോഗിച്ചിരുന്നതാണ്‌ സ്വസ്‌തിക്‌ ചിഹ്നം. 

3000ത്തോളം വര്‍ഷം പഴക്കമുള്ള ഈ ചിഹ്നം ഹിന്ദു, ജൈന, ബുദ്ധമതങ്ങള്‍ ഉള്‍പ്പെടെ ലോക മതങ്ങള്‍ വിവിധ സംസ്‌കാരങ്ങളില്‍ ഉപയോഗിച്ചിരുന്നു. സ്വസ്‌തിക എന്ന വാക്കിന്‌ ഐശ്വര്യം അല്ലെങ്കില്‍ മംഗളം തരുന്നത്‌ എന്നാണര്‍ത്ഥം. ചുവന്ന പ്രതലത്തില്‍ വെളുത്ത വൃത്തത്തിനുള്ളില്‍ കറുത്ത സ്വസ്‌തിക ഇതാണ്‌ നാസികളുടെ പതാക.
ഗെസ്‌റ്റപ്പോ
ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ രൂപീകൃതമായ രഹസ്യ പോലീസാണ്‌ ഗെസ്‌റ്റപ്പോ. 1933- ല്‍ നാസികള്‍ അധികാരത്തിലെത്തിയപ്പോള്‍ അന്നത്തെ പ്രഷ്യന്‍ ആഭ്യന്തരമന്ത്രി പ്രഷ്യന്‍ പോലീസില്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗത്തിന്‌ പ്രത്യേകമായി രൂപം നല്‍കി അതാണ്‌ ഗെസ്‌റ്റപ്പോ.
ഹിറ്റ്‌ലര്‍ - സിനിമയിലും
വിശ്വപ്രസിദ്ധ ഹാസ്യനടനായ ചാര്‍ളിചാപ്ലിന്റെ ദി ഗ്രേററ്‌ ഡിക്‌റ്റേറ്റര്‍ എന്ന സിനിമ ഹിറ്റ്‌ലറെയും നാസി പാര്‍ട്ടിയേയും പരിഹാസ്യമായി ചിത്രീകരിച്ചിരിക്കുന്നു.
തിരുപ്പിറവി നല്‍കിയ സമാധാനം!
1914 ഡിസംബര്‍ 24. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ശത്രുക്കളായ ജര്‍മ്മനിയുടെയും ബ്രിട്ടന്‍െറയും സൈനികര്‍ ട്രഞ്ചുകളിലിരുന്ന്‌ വെടിയുതിര്‍ത്തുകൊണ്ട്‌ മുന്നേറുന്നു. നേരം ഇരുട്ടിത്തുടങ്ങി. പെട്ടെന്ന്‌ ഒരു നിമിഷത്തെ നിശബ്‌ദമായ ഇടവേളയില്‍ ജര്‍മ്മന്‍ സൈനികരുടെ അലങ്കരിക്കപ്പെട്ട ട്രഞ്ചുകളില്‍നിന്ന്‌ കത്തിച്ച മെഴുകുതിരികള്‍ ഉയരുന്നു; ഒപ്പം കരോള്‍ഗാനങ്ങളും. ജര്‍മ്മന്‍സൈന്യത്തിനെതിരെ നിലയുറപ്പിച്ചിരുന്ന ബ്രിട്ടീഷ്‌ സൈനികര്‍ ഇതുകണ്ട്‌ അമ്പരന്നു. ഉടന്‍തന്നെ അവരും കരോള്‍ ഗാനങ്ങള്‍ ആലപിച്ചുതുടങ്ങി. തിരുപ്പിറവിയുടെ സ്‌മരണയില്‍ ശത്രുസൈന്യങ്ങള്‍ എല്ലാംമറന്ന്‌ ഒന്നായി. അവര്‍ ഒരുമിച്ചു പാട്ടുപാടി, നൃത്തംവച്ചു, ഭക്ഷണസാധനങ്ങളും സമ്മാനങ്ങളും കൈമാറി. എന്തിനേറെ മരണം മണക്കുന്ന യുദ്ധമുഖത്ത്‌ ഫുട്‌ബോള്‍ കളിച്ചു! ഈ അനൗദ്യോഗിക വെടിനിര്‍ത്തല്‍ പിന്നീട്‌ എല്ലാ യുദ്ധമേഖലകളിലേക്കും വ്യാപിച്ചു. 


ഫ്രഡറിക്‌ ഏംഗല്‍സ്‌ 

ര്‍മ്മന്‍ സമൂഹശാസ്‌ത്രജ്ഞനും, പത്രപ്രവര്‍ത്തകനും വിപ്ലവകാരിയുമായ ഇദ്ദേഹം മാര്‍ക്‌സിനൊപ്പം ചേര്‍ന്നുകൊണ്ട്‌ നിരവധി കൃതികള്‍ രചിക്കുകയുണ്ടായി. കാള്‍ മാര്‍ക്‌സിന്‌ രാഷ്‌ട്രീയവും, സൈനികവുമായ പല അറിവുകളും പകര്‍ന്നുനല്‍കിയത്‌ ഇദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിലെ ചേരികളില്‍ താമസിച്ചിരുന്ന തൊഴിലാളിവിഭാഗത്തിന്റെ അവസ്ഥ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ ഇദ്ദേഹമായിരുന്നു. 

ഒന്നാം ലോകമഹായുദ്ധം: ചില റെക്കോഡുകള്‍
  • ആദ്യമായി യുദ്ധവിമാനം ഉപയോഗിച്ചു.
  • യു ബോട്ട്‌പോലുള്ള അന്തര്‍വാഹിനികളുടെ ഉപയോഗം.
  • യുദ്ധമുന്നണിയില്‍ ആദ്യമായി ടാങ്ക്‌ ഉപയോഗിച്ചു.
  • ബലൂണിന്‍െറ സഹായത്തോടെ പറക്കുന്ന ആകാശക്കപ്പല്‍.
  • വിഷവാതകപ്രയോഗം

Monday 17 June 2013

class V Social science Chapter-2. ഉറവകള്‍ക്കായി വീണ്ടും

കാലവര്‍ഷാരംഭവും അന്തരീക്ഷസ്ഥിതിയും
കാലവര്‍ഷാരംഭത്തോടെ ആകാശം മേഘാവൃതമാകുന്നു. ഇടിയുംമിന്നലും അതോടൊപ്പമുള്ള ശക്‌തമായ കാറ്റും മഴയും കാലവര്‍ഷത്തിന്‍െറ പ്രത്യേകതകളാണ്‌. കാലവര്‍ഷാരംഭത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്‌ വിട്ടുവിട്ടു പെയ്യുന്ന വര്‍ഷപാതം. ഇത്‌ വളരെ വ്യക്‌തമായി കണ്ടുവരുന്നത്‌ കേരളത്തിന്‍െറ തീരപ്രദേശങ്ങളിലാണ്‌. നല്ല സൂര്യപ്രകാശവും മേഘരഹിതമായ ആകാശവും ഒരു നിമിഷംകൊണ്ട്‌ കാര്‍മേഘങ്ങളാല്‍ മൂടപ്പെടുകയും ശക്‌തിയായ മഴ ലഭിക്കുകയും ചെയ്യുന്നു. ഏതാനും നിമിഷംകൊണ്ട്‌ അന്തരീക്ഷം പിന്നെയും പ്രസന്നമാവുകയും ചെയ്യും. ഇക്കാലത്ത്‌ ദിവസം മുഴുവനും സൂര്യപ്രകാശം അല്‌പം പോലും കടത്തിവിടാതെ ആകാശം കാര്‍മേഘങ്ങളാല്‍ നിറയുകയും, ഇടതടവില്ലാതെ ശക്‌തികൂടിയും കുറഞ്ഞും മഴപെയ്‌തുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്‌. ഇൗ അവസ്‌ഥ കാലവര്‍ഷത്തിനു മുന്‍പും പിന്‍പുമുള്ള കാലങ്ങളില്‍ അപൂര്‍വമാണ്‌. ആഗസ്‌റ്റ്‌ - സെപ്‌റ്റംബര്‍ മാസങ്ങളില്‍ മഴയുടെ ലഭ്യത കുറയുന്നു. 

മഴ കളര്‍ഫുളാകുമ്പോള്‍
മഴവെള്ളത്തിനു നിറമുണ്ടോ, എന്നു ചോദിച്ചാല്‍ ഉണ്ട്‌ എന്നു നമുക്കുത്തരം പറയേണ്ടിവരും. കാരണം നിറമുള്ള മഴയെ സംബന്‌ധിച്ച വാര്‍ത്തകള്‍ വായിച്ചവരാണ്‌ നമ്മള്‍. 2001 ജൂലൈ 25നും സെപ്‌റ്റംബര്‍ 23നുമിടയില്‍ തെക്കന്‍ കേരളത്തില്‍ ഇത്തരം വര്‍ണമഴ പെയ്യുകയുണ്ടായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ്‌ മഴ കൂടുതല്‍ കളര്‍ഫുളായത്‌. ചുവപ്പ്‌ കൂടാതെ മഞ്ഞ, പച്ച, കറുപ്പ്‌ നിറങ്ങളിലുള്ള മഴയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുണ്ടായി. 1896ന്‍െറ തുടക്കത്തിലും ഇത്തരം വര്‍ണമഴ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച്‌ വിശദമായ പല പഠനങ്ങളും നടന്നെങ്കിലും ഒൗദ്യോഗികമായ വിശദീകരണം ട്രെന്‍െറഫോലിയ ജനുസില്‍പ്പെട്ട ആല്‍ഗകളുടെ സാന്നിധ്യമാണ്‌ ഇത്തരം നിറത്തിനു കാരണമെന്നാണ്‌ കണ്ടെത്തിയത്‌.
മഴ അളന്നെടുക്കാം
മഴയളക്കുന്നതിനുള്ള ഉപകരണമാണ്‌ മഴമാപിനി (Rain gauge). സാധാരണയായി മില്ലീമീറ്ററിലും സെന്‍റീമീറ്ററിലുമൊക്കെയാണ്‌ മഴയുടെ അളവു രേഖപ്പെടുത്തുന്നത്‌. ആദ്യമായി മഴയുടെ അളവ്‌ രേഖപ്പെടുത്തിയത്‌ ബി.സി. 500നോടടുത്ത്‌ പ്രാചീനഗ്രീക്കുകാരാണെന്ന്‌ പറയപ്പെടുന്നു. പ്രാചീനകാലത്ത്‌ ഇന്ത്യയിലും മഴ അളന്നിരുന്നു. പുരാതനകാലത്ത്‌ മഗധയില്‍ റെയിന്‍ഗേജ്‌ ഉപയോഗിച്ചിരുന്നതായി അര്‍ത്ഥശാസ്‌ത്ര ത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. കൊറിയയിലെ  cheugugi  യാണ്‌ ലോകത്തെ ആദ്യ മഴമാപിനിയെന്നും പറയപ്പെടുന്നുണ്ട്‌. 1662ല്‍ ഇംഗ്ലീഷുകാരനായ ക്രിസ്‌റ്റഫര്‍ റെന്‍ ആണ്‌ tipping bucket rain gauge നിര്‍മ്മിച്ചത്‌.
മലിനജലം മരണജലം
വികസ്വരരാജ്യങ്ങളിലെ ജനങ്ങളില്‍ 5ല്‍ 3 പേര്‍ക്ക്‌ ശുദ്ധജലം ലഭിക്കുന്നില്ല! മലിനജലം കുടിക്കുന്നതുകൊണ്ട്‌ ഓരോവര്‍ഷവും 180 കോടി ജനങ്ങള്‍ രോഗബാധിതരാകുന്നു. ലോകത്തെ അഞ്ചില്‍ 4 കുഞ്ഞുങ്ങളുടെയും മരണകാരണം ജലജന്യരോഗങ്ങളാണ്‌. കേരളത്തിലെ 70 ശതമാനം രോഗങ്ങളും ശുദ്ധജലവും ശുചിയായ കക്കൂസ്‌ സൗകര്യങ്ങളും ഇല്ലാത്തതുമൂലമാണ്‌. വരള്‍ച്ചയിലും മഴക്കാലത്തും ജലജന്യരോഗങ്ങളാണ്‌ ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. വരള്‍ച്ചക്കാലത്ത്‌ ശുദ്ധജലസ്രോതസുകള്‍ വറ്റിവരളുന്നതുകൊണ്ട്‌ മലിനജലം ജനങ്ങള്‍ ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ്‌ വേനല്‍ക്കാലത്ത്‌ പടര്‍ന്നുപിടിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ഇതാണ്‌. ഇതുകൂടാതെ ഛര്‍ദ്ദി, അതിസാരം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും ഇത്‌ കാരണമാകുന്നു. മഴക്കാലത്താകട്ടെ മാലിന്യങ്ങള്‍ ശുദ്ധജലസ്രോതസുകളില്‍ നിറയുന്നതുമൂലവും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പരക്കുന്നു.
എങ്ങനെ ആദ്യ മഴ...
ഭൂമിയുടെ ഉത്‌ഭവത്തെക്കുറിച്ച്‌ പല അഭിപ്രായങ്ങളുണ്ടെങ്കിലും ഭൂമി ജനിക്കുമ്പോള്‍ അതൊരഗ്‌നി ഗോളമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഉരുകിത്തിളയ്‌ക്കുന്ന ഭൂമിയില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഭാരംകൂടിയ പദാര്‍ത്ഥങ്ങള്‍ ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക്‌ താഴ്‌ന്നിറങ്ങുകയും ഭാരത്തിന്റെ ഏറ്റക്കുറിച്ചില്‍ അനുസരിച്ച്‌ ഭൂമിയുടെ ഉള്‍ക്കാമ്പുമുതല്‍ പുറംതോടുവരെ യഥാക്രമം രൂപംകൊള്ളുകയും ചെയ്‌തു. ഭാരംകുറഞ്ഞ വാതകരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഭൗമോപരിതലത്തിലേക്ക്‌ ഉയര്‍ന്നുവന്നു. തന്മാത്രാരൂപത്തില്‍ നിലനിന്നിരുന്ന ഹൈഡ്രജനും ഓക്‌സിജനും സംയോജിച്ച്‌ നീരാവിയുണ്ടായി. ഭൂമി പതുക്കെ തണുത്തു തുടങ്ങിയപ്പോള്‍ നീരാവി തണുത്ത്‌ വെള്ളത്തുള്ളികളായി ഭൂമിയില്‍ പതിച്ചു. ഇതാണ്‌ ആദ്യമഴ! ഇൗ പ്രക്രിയ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തുടര്‍ന്നു. തോരാമഴയില്‍ ഭൂമിയുടെ പുറംതോട്‌ തണുത്ത്‌ കട്ടിയായി. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞ്‌ നദികളും തടാകങ്ങളും സമുദ്രങ്ങളുമുണ്ടായി. ഭൂമി ജലസമൃദ്ധയായി. ജലത്തിലാണല്ലോ ആദ്യ ജീവന്‍ മുളപൊട്ടിയത്‌. നമ്മുടെ സൗരയൂഥത്തില്‍ ഭൂമിയില്‍ മാത്രമാണ്‌ ജീവന്‍ നിലനില്‍ക്കുന്നത്‌. കാരണം
ഭൂമിയില്‍ മാത്രമാണ്‌ ദ്രവരൂപത്തില്‍ വെള്ളം ഉള്ളത്‌. വെള്ളമില്ലെങ്കില്‍ ജീവനുമില്ല. ജലം `ജീവാ
മൃത'മെന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌. 

Friday 14 June 2013

Class VI Social science Chapter 3. ഭക്ഷ്യസുരക്ഷ

നാണക്കേടിന്‍െറ നൂറുകോടി

ലോകത്ത്‌ 100 കോടി ജനങ്ങള്‍ പട്ടിണിയിലാണെന്ന്‌ UNന്‍െറ പോഷകസംഘടനയായ FAOയുടെ റിപ്പോര്‍ട്ട്‌. അതായത്‌ ലോകത്തെ ആറിലൊന്നുപേര്‍ പട്ടിണിയിലാണെന്ന നാണംകെട്ട സത്യം ഇപ്പോള്‍ നാം തിരിച്ചറിഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ടനുസരിച്ച്‌ 64.2 കോടി പട്ടിണിക്കാര്‍ ഏഷ്യാ-പസഫിക്‌ മേഖലയിലാണത്രെ. 

പട്ടിണിക്കാരുടെ ഇന്ത്യ 
ലോകബാങ്കിന്‍െറ കണക്കുപ്രകാരം 456 ദശലക്ഷം ഇന്ത്യാക്കാര്‍ (ആകെ ജനസംഖ്യയുടെ 42 ശതമാനം) ആഗോളദാരിദ്ര്യരേഖയ്‌ക്കു താഴെ കഴിയുന്നവരാണ്‌. ഇതിന്‍െറയര്‍ത്ഥം ആഗോളദരിദ്രരുടെ മൂന്നു ഭാഗത്തോളം ഇന്ത്യയിലാണ്‌ താമസിക്കുന്നത്‌ എന്നാണ്‌. എന്നാല്‍ ദാരിദ്ര്യത്തിന്‍െറ കാര്യത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുമുണ്ട്‌. 1981ല്‍ നമ്മുടെ ദാരിദ്ര്യം 60 ശതമാനം ആയിരുന്നെങ്കില്‍ 2005 ആയപ്പോഴേക്കും ഇത്‌ 42%മായി കുറഞ്ഞിട്ടുണ്ട്‌. ആസൂത്രണക്കമ്മീഷന്‍െറ കണക്കുപ്രകാരം 2004-2005 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ ആകെ ജനസംഖ്യയുടെ 27.5% മാണ്‌. എഴുപത്തിയഞ്ചുശതമാനം വരുന്ന ദരിദ്രജനതയും ഇന്ത്യയിലെ ഗ്രാമങ്ങളിലാണ്‌ ജീവിക്കുന്നത്‌. ഇന്ത്യയില്‍ ദാരിദ്ര്യനിരക്ക്‌ കൂടുതല്‍ നിലനില്‍ക്കുന്നത്‌ ഒറീസ (43%), ബീഹാര്‍ (41%) എന്നിവിടങ്ങളിലാണ്‌. പോഷകാഹാരക്കുറവിന്‍െറ കാര്യത്തിലും മുമ്പിലാണ്‌ നാം. 2007ലെ ഒരു കണക്കുപ്രകാരം ഇന്ത്യയില്‍ മൂന്നുവയസ്സില്‍ താഴെയുള്ള 46% കുട്ടികളും പോഷകാഹാരക്കുറവിന്‍െറ പിടിയിലാണ്‌. പോഷകാഹാരസംരക്ഷണത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്‌ പഞ്ചാബും ഏറ്റവും മോശമായ അവസ്‌ഥ നിലനില്‍ക്കുന്ന്‌ മധ്യപ്രദേശിലുമാണ്‌. 2007ല്‍ ഇന്ത്യയില്‍ നടന്ന ഒരു പഠനം പറയുന്നത്‌ ഏകദേശം 77% ഇന്ത്യാക്കാരും അതായത്‌ 836 ദശലക്ഷം ആളുകള്‍, ഒരു ദിവസം ജീവിക്കാനായി ചെലവഴിക്കുന്നത്‌ 20 രൂപയില്‍ താഴെമാത്രമാണ്‌. അതായത്‌ ഒരുനേരം പോലും വയറുനിറയെ ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല എന്നര്‍ത്ഥം. 

Class VI Social science Chapter 2. ഇവിടെ ജീവിക്കുന്നവര്‍

കേരള ജനതയുടെ ഒരു ശതമാനത്തോളം വരുന്ന ആദിവാസികള്‍ വയനാട്‌, അട്ടപ്പാടി, ഇടുക്കി, പത്തനംതിട്ട മേഖലകളിലാണ്‌ കൂടുതലായി ജീവിക്കുന്നത്‌. വനമേഖലവിട്ട്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതമാര്‍ഗ്ഗം തേടി കഴിയുന്നവരുമുണ്ട്‌. ഇവരിലെ പ്രധാന വിഭാഗങ്ങള്‍ ഇവയാണ്‌.
  • പണിയര്‍ - വയനാട്‌, തളിപ്പറമ്പ്‌, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്‌, ഏറനാട്‌, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നു. സാമ്പത്തിക - വിദ്യാഭ്യാസരംഗങ്ങളില്‍ ഇവര്‍ വളരെ പിന്നിലാണ്‌.
  • കുറിച്യര്‍ -വയനാട്ടില്‍ കൂടുതലായി ജീവിക്കുന്നു. സാമൂഹികമായി മറ്റു ഗിരിജനങ്ങളേക്കാള്‍ പരിഷ്‌കാരമുള്ളവര്‍. അമ്പുംവില്ലും ഉപയോഗിക്കുന്നതില്‍ സാമര്‍ത്ഥ്യം കൂടുതലുണ്ട്‌.
  • മുള്ളുകുറുമര്‍ - വയനാട്ടില്‍ കൂടുതലായി ജീവിക്കുന്നു. തൊഴില്‍ കൃഷി. മലയാളം സംസാരിക്കുന്നു.
  • ഉൗരാളിക്കുറുമര്‍ - കന്നഡയും മലയാളവും കലര്‍ന്ന ഭാഷ. ജോലി - മരപ്പണി, ഇരുമ്പുപണി, മണ്‍പാത്രനിര്‍മ്മാണം.
  • കാട്ടുനായ്‌ക്കര്‍ - പ്രധാനമായും വയനാട്ടില്‍ ജീവി ക്കുന്നു. കാട്ടിനുള്ളില്‍ താമസം. തേന്‍ശേഖരണം പ്രധാന തൊഴില്‍.
  • അടിയാന്മാര്‍ - മാനന്തവാടിക്കു സമീപം വസിക്കുന്നു. പ്രധാനതൊഴില്‍ കൃഷിപ്പണി.
  • വയനാടന്‍ പുലയര്‍- തെക്കേ വയനാട്ടില്‍ വസിക്കുന്നു. ഇവരുടെ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.
  • ചെട്ടികള്‍ - വയനാട്ടില്‍ കാര്‍ഷിക ജോലിയിലേര്‍പ്പെടുന്നവര്‍. മലയാളം സംസാരിക്കുന്നു.
  • ഇരുളര്‍ - അട്ടപ്പാടിയിലെ മുഖ്യ ആദിവാസി വര്‍ഗം. കന്നഡകലര്‍ന്ന തമിഴാണ്‌ ഭാഷ. ഇവരെ കൂടാതെ മുഡുഗര്‍, മാവിലര്‍, കരിമ്പാലന്മാര്‍, മുതുവാന്മാര്‍, ഉൗരാളികള്‍ തുടങ്ങിയ പല വര്‍ഗ്ഗത്തില്‍ പെട്ടവരും ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഏകദേശം നാല്‌പതോളം വിഭാഗങ്ങള്‍ ഇവര്‍ക്കിടയില്‍ ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. 
വനമൊഴിയുന്ന വനവാസികള്‍

പരിസ്‌ഥിതിയോടൊപ്പം ഇണങ്ങിച്ചേര്‍ന്നുകൊണ്ടു ജീവിക്കുന്ന ആദിവാസികള്‍ എണ്ണത്തിലും വണ്ണത്തിലും കുറയുകയാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. പഴയമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു ന്യൂനപക്ഷവിഭാഗമായി ഇവര്‍ മാറിയിട്ടുണ്ട്‌. 2001ലെ സെന്‍സസ്‌പ്രകാരം ആകെയുള്ള മൂന്നുലക്ഷത്തി അറുപത്തിനാലായിരം ആദിവാസികളില്‍ കാട്ടില്‍ കഴിയുന്നത്‌ കേവലം 23%ത്തോളം മാത്രമാണ്‌. 35ലധികം വിഭാഗങ്ങളുള്ള ആദിവാസികളില്‍ പത്തോളം വിഭാഗത്തില്‍പ്പെട്ട ആരും തന്നെ വനത്തില്‍ കഴിയുന്നുമില്ല. ആദിവാസിയെന്നാല്‍ വനത്തില്‍ കഴിയുന്നവരാണെന്ന ധാരണ ഇതോടെ തിരുത്തപ്പെടുന്നു. അടിയാന്‍, ഇരുളന്‍, ഉള്ളാടന്‍, ഉൗരാളി, കാടര്‍, കാട്ടുനായിക്കന്‍, കാണിക്കാരന്‍, കുറിച്യന്‍, കുറുമന്‍, കുറുമ്പന്‍,
പണിയന്‍, പളിയന്‍ (പള്ളിയന്‍), മന്നാന്‍, മലയരയന്‍ (മല അരയര്‍), മലമ്പണ്ടാരം, മലയന്‍, മലവേടന്‍, മലമ്പര്‍, മഹാമലമ്പര്‍, മുതുവാന്‍, ഹില്‍പുലയന്‍ എന്നീ 21 വിഭാഗക്കാരാണ്‌ വനത്തില്‍ താമസിക്കുന്നത്‌. 2001 സെന്‍സസ്‌പ്രകാരം ഏറ്റവും കൂടുതല്‍ ആദിവാസി ജനവിഭാഗങ്ങളുള്ള ജില്ല വയനാടാണ്‌. 1,36,062 പേര്‍ ഇവിടെയുണ്ട്‌. രണ്ടാംസ്‌ഥാനത്ത്‌ ഇടുക്കിയും. ഏറ്റവും കുറവ്‌ ആലപ്പുഴയിലും. കേവലം 3131 പേര്‍ മാത്രം. 

Tuesday 11 June 2013

Class VII Social science Chapter 3. ഇന്ത്യ ഉണരുന്നു



Class VII Social science Chapter 2. മനുഷ്യത്വം വിളയുന്ന ഭൂമി

ശിക്ഷ ജാതിതിരിച്ച്‌
മധ്യകാലം മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിചിത്രമായ കുറ്റാന്വേഷണസമ്പ്രദായത്തിലും സവര്‍ണ്ണമേധാവിത്വം തെളിഞ്ഞു കാണാം. നിസ്സാരമായ കുറ്റങ്ങള്‍ക്കുപോലും അവര്‍ണരെ കഴുവേറ്റിയിരുന്നു. ആനയെക്കൊണ്ട്‌ ചവിട്ടിച്ചു കൊല്ലുക, പീരങ്കിയുടെ വായില്‍ക്കൂടി ചിന്നിച്ചിതറിക്കുക, കണ്ണ്‌ ചൂഴ്‌ന്നെടുക്കുക, കൈ, ചെവി, മൂക്ക്‌ മുതലായവ വെട്ടിക്കളയുക, ചാട്ടവാര്‍ കൊണ്ടടിച്ച്‌ പൊട്ടിച്ച്‌ മുറിവില്‍ കുരുമുളക്‌ അരച്ചുപുരട്ടി വെയിലത്തു നിര്‍ത്തുക, തുടങ്ങിയ ശിക്ഷാവിധികളും അവര്‍ണര്‍ക്ക്‌ ഉണ്ടായിരുന്നു. 

യോഗക്ഷേമസഭ (1908)
നമ്പൂതിരിസമുദായക്ഷേമം ലക്ഷ്യമാക്കി രൂപംകൊണ്ട സംഘടനയാണ്‌ യോഗക്ഷേമസഭ. ജാതികൊണ്ടും ഭൂപ്രഭുത്വംകൊണ്ടും ഏറ്റവും ഉയര്‍ന്ന വിഭാഗമായിരുന്നെങ്കിലും ആ സമുദായത്തിനുമുണ്ടായിരുന്നു പല അവശതകളും. ഇതരസമുദായങ്ങളുടെ അവശത മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ചതാണെങ്കില്‍ നമ്പൂതിരിമാരുടേത്‌ സ്വയംകൃതമാണ്‌ എന്നൊരു വ്യത്യാസമേയുള്ളൂ. കേരളത്തിലെ നമ്പൂതിരിമാരുടെ പ്രത്യേകതരത്തിലുള്ള കുടുംബഘടനയായിരുന്നു ആ സമുദായത്തിന്‍െറ ദുരവസ്‌ഥയ്‌ക്കുകാരണം. കുടുംബത്തില്‍ മൂത്തയാള്‍ക്കുമാത്രം സ്വജാതിയില്‍ വേളി; ശേഷമുള്ളവര്‍ക്ക്‌ മറ്റു സവര്‍ണസമുദായത്തിലെ സ്‌ത്രീകളുമായി സംബന്‌ധം ഇതായിരുന്നു സമുദായാചാരം. നമ്പൂതിരിസമുദായത്തിലെ പുരുഷന്മാരുടെ അവസ്‌ഥ മറ്റൊന്നായിരുന്നു. മൂത്തജ്യേഷ്‌ഠന്‍ കുടുംബം കയ്യാളുന്നു. കുടുംബസ്വത്ത്‌ അയാള്‍ക്കുമാത്രമാണ്‌. അനുജന്മാര്‍ക്ക്‌ (അപ്‌ഫന്മാര്‍ക്ക്‌) ഇല്ലത്ത്‌ ഒരു സ്‌ഥാനവുമില്ല. 1908 മാര്‍ച്ചില്‍ ശിവരാത്രി ദിവസം ആലുവാ ചെറുമുക്കുവൈദികന്‍െറ ഇല്ലത്തുവച്ച്‌ ദേശമംഗലത്ത്‌ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ യോഗക്ഷേമസഭയ്‌ക്ക്‌ രൂപം നല്‍കിയത്‌.
സാധുജനപരിപാലനസംഘം (1905)
കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായ അയ്യങ്കാളി(1863-1941) തിരുവനന്തപുരത്തിനടുത്ത്‌ വെങ്ങാനൂരില്‍ ഒരു പുലയകുടുംബത്തില്‍ ജനിച്ചു. പുലയസമുദായോല്‍ക്കര്‍ഷം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചുനടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1905ല്‍ സാധുജനപരിപാലനസംഘത്തിന്‌ രൂപം നല്‍കി.
ഹരിജനങ്ങള്‍ക്ക്‌ പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യംപോലും അന്നുണ്ടായിരുന്നില്ല. അയ്യങ്കാളിയിലെ സാമൂഹ്യപരിഷ്‌കര്‍ത്താവ്‌ ആദ്യം പ്രതികരിച്ചത്‌ ഇൗ അനീതിയോടായിരുന്നു. സമീപസ്‌ഥലങ്ങളില്‍നിന്നായി ഏതാനും പുലയയുവാക്കളെ സംഘടിപ്പിച്ച്‌ പൊതുനിരത്തില്‍ക്കൂടി നടന്നു. അന്നത്തെ നിലയില്‍ വിപ്ലവകരമായ ഇൗ സംഭവം ഹരിജനങ്ങളില്‍ സാമൂഹികമായ ഉണര്‍വും ഐക്യബോധവുമുണ്ടാക്കി. 1910ല്‍ ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം അംഗമായി. സാമൂഹിക അനീതികള്‍ക്കെതിരെ പടവാളോങ്ങിയ അയ്യങ്കാളി 20-ാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനാണ്‌.