Christmas Exam


Labour India Info World

Wednesday 22 May 2013

Class X Social science-II Chapter-2. ഭൂമിശാസ്‌ത്രത്തിലെ നൂതനസങ്കേതങ്ങള്‍

 ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍
1858ല്‍ ഫ്രഞ്ച്‌ ഛായാഗ്രാഹകനായ ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍ തന്‍െറ ബലൂണ്‍ യാത്രയ്‌ക്കിടയില്‍ ഭൂതലത്തിന്‍െറ ചിത്രമെടുത്തതോടെയാണ്‌ ആകാശീയ ഛായാഗ്രഹണത്തിന്‌ തുടക്കം കുറിച്ചത്‌.
ഭൂകമ്പം പ്രവചിക്കാന്‍ ഭൂമി തുരക്കുന്നു
ഭൂകമ്പം, സുനാമി തുടങ്ങിയ അതി വിനാശകാരികളായ ഭൗമപ്രതിഭാസങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെങ്കില്‍ അപകടതീവ്രത കുറയ്‌ക്കാനാവും. ഇതിനായി അന്തരാഷ്‌ട്രതലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. നമ്മുടെ രാജ്യവും പുതിയൊരു ഭൂകമ്പപ്രവചന സംവിധാനം തയാറാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമി തുരന്ന്‌ അതിലൂടെ പ്രത്യേകതരം റോബോട്ടുകളെ ഇറക്കിയാണ്‌ നിരീക്ഷണ സംവിധാനം തയാറാക്കുക. മഹാരഷ്‌ട്രയിലെ കൊയ്‌ന എന്ന സ്ഥലത്താണ്‌ ഇത്‌ ഒരുക്കിയിരിക്കുന്നത്‌. ഒരു വന്‍ അണക്കെട്ട്‌ സ്ഥിതിചെയ്യുന്ന കൊയ്‌ന ഭൂകമ്പസാധ്യത ഏറ്റവുമധികമുള്ളമേഖലകളുടെ ഗണത്തില്‍പ്പെടുന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ പദ്ധതിക്ക്‌ കൊയ്‌ന തെരഞ്ഞെടുത്ത്‌. 

ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം (DBMS)
ഏതെങ്കിലും ഒരുപ്രത്യേക രീതിയില്‍ യുക്‌തിക്കനുസരിച്ച്‌ സംയോജിത രൂപത്തില്‍ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങളുടെ സഞ്ചയത്തെ ഡേറ്റാബേസ്‌ (Database) എന്നുപറയുന്നു. ടെലിഫോണ്‍ ഡയറക്‌ടറി, ലൈബ്രറി കാറ്റലോഗ്‌, ഗ്രന്ഥസൂചി തുടങ്ങിയവയൊക്കെ ഡേറ്റാബേസ്‌ ആണെന്നു പറയാം. കമ്പ്യൂട്ടറുകള്‍ ഇത്തരം വിവരസഞ്ചയങ്ങളുടെ നിര്‍മാണവും ഉപയോഗവും എളുപ്പമാക്കി. വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ അദ്‌ഭുതകരമായ പുരോഗതി ലോകത്തിന്‍െറ ഏതു കോണിലുള്ള കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നതും സുഗമമാക്കി. ഇപ്രകാരം ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധ്യമായവിധത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള ഡേറ്റാബേസുകളെ ഒാണ്‍ലൈന്‍ ഡേറ്റാബേസുകള്‍ എന്നുവിളിക്കുന്നു. ഇപ്രകാരമുള്ള ഡേറ്റാബേസുകള്‍ നിര്‍മിക്കുവാനും കൈകാര്യം ചെയ്യുവാനും സഹായിക്കുന്ന സോഫ്‌റ്റ്‌ വെയറുകളെയാണ്‌ ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം എന്നു വിളിക്കുന്നത്‌. eg: ഫോക്‌സ്‌ബേസ്‌, ഫോക്‌സ്‌പ്രോ, ഒറാക്കിള്‍, എം.എസ്‌. ആക്‌സസ്‌.

GPS
ഭൗമോപരിതലത്തിലെ ഏതൊരു സ്‌ഥാനവും ഏതൊരു കാലാവസ്‌ഥയിലും ഏതു സമയത്തും കൃത്യമായി നിര്‍ണയിക്കുവാന്‍ ഇന്നു നിലവിലുള്ള ഒരേയൊരു സംവിധാനമാണ്‌ GPS. ഇതിന്‌ മൂന്ന്‌ ഭാഗങ്ങളാണുള്ളത്‌. ഭൂമിയെ വലംവയ്‌ക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍, കാറില്‍ ഘടിപ്പിക്കുകയോ കൈയില്‍ കൊണ്ടുനടക്കുകയോ ചെയ്യാവുന്ന ഭൂമിയിലെ സ്വീകരണ സംവിധാനം, ഉപഗ്രഹങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്ന ഭൗമ കേന്ദ്രങ്ങള്‍ എന്നിവയാണവ. GPS ഉപഗ്രഹങ്ങള്‍ പ്രേഷണം ചെയ്യുന്ന സിഗ്‌നലുകള്‍ GPS സ്വീകരണിയോടുകൂടിയ ഏതൊരാള്‍ക്കും സ്വീകരിക്കാം. ഈ സിഗ്‌നലുകളുടെ സഹായത്താല്‍ ഏതൊരു സ്‌ഥാനവും വളരെ കൃത്യത യോടെ നിര്‍ണയിക്കാം. ചരിത്രത്തിലെതന്നെ ഏറ്റവും അതിശയകരവും വിപ്ലവാത്‌മകവുമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്‌ GPS. ഇതിന്‍െറ പുതിയ പല ഉപയോഗങ്ങളും കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. 

ഫിലിനും ചില ദുരന്തനിവാരണപാഠങ്ങളും... 

എന്തിനാണിത്ര പണം ചെലവാക്കി ഉപഗ്രഹസംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്? കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി വന്‍ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? മെച്ചപ്പെട്ട റഡാറുകള്‍ നിര്‍മ്മിച്ച് പരിപാലിച്ച്  അവ ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ചുകൊണ്ടിരിക്കുന്നത്? വലിയ തോതില്‍ പണം ശാസ്ത്രഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്? നമ്മള്‍ സാധാരണക്കാര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനെല്ലാം നല്ല മറുപടി ഈയടുത്തകാലത്ത് നമ്മള്‍ക്ക് കിട്ടിക്കഴിഞ്ഞു. നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ച് ഒഡീഷ സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചുഴലിക്കൊടുങ്കാറ്റിനെ നാം അതിജീവിച്ചപ്പോള്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കായി മുടക്കുന്ന പണം നമുക്ക് നൂറിരട്ടിയായി മുതലായി.



കുറച്ചുകാലം മുന്‍പുവരെ കാലാവസ്ഥാ പ്രവചനം നമുക്കൊരു നേരമ്പോക്കിനുള്ള വകയായിരുന്നു. കാരണം പ്രവചനങ്ങളൊന്നും അങ്ങ് ശരിയാകുന്നില്ല. ഒത്താല്‍ ഒത്തു എന്ന മട്ടിലിയിരുന്നു കാര്യങ്ങള്‍. എന്നാല്‍ കാലം മാറിയിരിക്കുന്നു. 1999 ല്‍ ഒഡീഷാ തീരത്ത് ഒരു ചുഴലിക്കാറ്റടിച്ചപ്പോള്‍ മരിച്ചത് പതിനയ്യായിരത്തിലേറെപ്പേരായിരുന്നു. 2013 ഒക്‌ടോബറില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷങ്ങള്‍ മരിച്ചേനെ. അതുണ്ടായില്ല. അതിനു കാരണം ഇന്ത്യയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാര്‍ കൊടുങ്കാറ്റിന്റെ കൃത്യമായ വേഗതയും ഗതിയും കണക്കുകൂട്ടി പ്രവചിച്ചു. വിദേശത്തെ ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകൂട്ടലുകളെ നാം അവഗണിച്ചു. കാറ്റിന്റെ തീവ്രത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കുറച്ചു കാണുന്നു എന്ന ആരോപണമുണ്ടായി. എന്നിട്ടും, കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൃത്യമായ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കൃത്യമായ പ്രവചനം നടത്തുന്നതില്‍ വിജയിക്കുകയായിരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ, ഏറ്റവും ആധുനികമായ, ഏറ്റവുമധികം വെല്ലുവിളികള്‍ നിറഞ്ഞ, കാലാവസ്ഥാപ്രവചനരംഗത്ത് ലോകത്തെ ഒന്നാംകിട സംവിധാനം ഈ രാജ്യത്തുണ്ട് എന്നതില്‍ ഇനി ലോകരാഷ്ട്രങ്ങള്‍ക്കു സംശയമുണ്ടാവുകയില്ല. തുടര്‍ന്ന് അരങ്ങേറിയത് ശാസ്ത്രീയമായ, അതിവിപുലമായ രക്ഷാപ്രവര്‍ത്തനമായിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ലോകത്തെ ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ മുന്നില്‍ തല ഉയര്‍ത്തി നിന്നു പറയാം, നമ്മളാണ് നമ്പര്‍ വണ്‍.


1 comment: